പേജുകള്‍‌

2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയം തുടരുന്നു...

ഒരിക്കല്‍ക്കൂടി വിവാഹിതനാകാന്‍ ഒരവസരം ദൈവം തന്നാല്‍ നിങ്ങള്‍ ആരെയാകും സ്വീകരിക്കുക. എന്നെയോ അവളെയോ? പറയാന്‍ അല്‍പ്പം സമയമെടുത്തെങ്കിലും പറഞ്ഞു... അവളെ. കാറിന്റെ പിന്‍സീറ്റില്‍ ഞങ്ങളുടെ അടുത്ത തലമുറ അപ്പോള്‍ യാത്രാക്ഷീണത്താല്‍ ഉറക്കം തുടങ്ങിയിരുന്നു.
അവള്‍ എന്റെ കളിക്കൂട്ടുകാരി ആയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മണ്ണപ്പം ചുട്ടും അച്ഛനും അമ്മയും കളിച്ചും ഞങ്ങള്‍ നടന്നു. എനിക്കു തല്ലണമെന്നു തോന്നിയപ്പോഴൊക്കെ ഞാന്‍ അവളെ തല്ലി, പിച്ചി, മാന്തി, കടിച്ചു. ഞാന്‍ അന്നു തടിച്ചുരുണ്ടാണിരുന്നത്‌. അവള്‍ നേര്‍ത്തു മെലിഞ്ഞും. എന്നിട്ടും ദേഹം വേദനിക്കുമ്പോളൊക്കെ അവള്‍ തന്നെക്കൊണ്ടാവും വിധം തിരിച്ച്‌ ആക്രമിച്ചു... 
എന്റെ കുറേ തൊലിയവള്‍ മാന്തിയെടുത്തു. എന്റെകൂടെ അല്ലാതെ അവളെയോ അവളുടെകൂടെ അല്ലാതെ എന്നെയോ ആരും കണ്ടിരുന്നില്ല. ഒരിക്കല്‍ മുതിര്‍ന്നവര്‍ ആരോ പറഞ്ഞു: എടാ, ഞങ്ങളിവളെ കെട്ടിച്ചുവിടാന്‍ പോകുവാ... നീ ഇനി എന്തും ചെയ്യും.... കാര്യമായി ഒന്നും മനസിലായില്ലെങ്കിലും അവളോടു ചെന്നു ചോദിച്ചു. നിന്നെ കെട്ടിച്ചുവിടുമ്പോള്‍ നീ എന്നെ ഇട്ടിട്ടു പോകുവോ.. ഞാന്‍ കെട്ടുന്നില്ല. ആ മറുപടിയില്‍ ഞാന്‍ അന്ന്‌ സംതൃപ്‌തനായി.

2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു ഫ്‌ളക്‌സ്‌ ബോര്‍ഡും കുറച്ചു പാരിസ്‌ഥിതിക പ്രശ്‌നങ്ങളും

ചെറുകഥ

വ്യാകുലമാതാ ഫ്‌ളക്‌സ്‌ ആന്‍ഡ്‌ വിനയല്‍ പ്രിന്റിങ്ങ്‌ സെന്ററിന്റെ സ്വീകരണ മുറിയില്‍ അലക്ഷ്യമായി കണ്ണടച്ച്‌ ഇരിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തതു മുഴുവന്‍ സൂസമ്മയുടെ ബുദ്ധിയെപ്പറ്റിയാണ്‌. സൂസമ്മയല്ലെങ്കിലും പ്രായോഗിക ജിവിത വിഷയങ്ങളില്‍ തന്നേക്കാളും സമര്‍ത്ഥയായിരുന്നു എന്നും. ഭാര്യ പറയുന്നത്‌ കേള്‍ക്കുന്നത്‌ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കുറച്ചിലാണെന്ന തെറ്റായ ഒരു കാഴ്‌ചപാടുണ്ട്‌ ഈ നാട്ടില്‍. കെട്ടിയ അന്നു മുതല്‍ സൂസമ്മ പറയുന്നതേ താന്‍ കേട്ടിട്ടുള്ളു. അതുകൊണ്ടൊരു കുഴപ്പം ഇന്നേവരെ തനിക്കുണ്ടായിട്ടുമില്ല.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

വേട്ടമൃഗം

എല്ലാത്തിനും സാക്ഷി ഈ കട്ടിലാണ്‌. ഒരിക്കല്‍ ഈ കട്ടിലില്‍വച്ചാണ്‌ ഒരു പുരുഷന്‍ തന്നെ ആദ്യമായി കീഴ്‌പെടുത്തുന്നത്‌. അഗ്നിസാക്ഷിയായി തനിക്ക്‌ താലി ചാര്‍ത്തിയ രാജേന്ദ്രന്‍ തന്നെയായിരുന്നു ആ പുരുക്ഷന്‍. അന്ന്‌ ഈ കട്ടിലില്‍ രാജേന്ദ്രന്‍ നടത്തിയത്‌ എല്ലാ അര്‍ത്ഥത്തിലും ഒരു വേട്ടയാടല്‍ തന്നെയായിരുന്നു. വേട്ടമൃഗംതാനും. എല്ലാത്തിനുമൊടുവില്‍ ഛിന്നഭിന്നമായി ഈ കട്ടിലില്‍ തളര്‍ന്നുകിടക്കുബോള്‍ വെള്ളയില്‍ നീല പുള്ളിയുള്ള ബെഡ്‌ ഷീറ്റില്‍ പടര്‍ന്നിരുന്നത്‌ കണ്ണൂനീര്‍ മാത്രമായിരുന്നില്ല. എനിക്കായി രാജേന്ദ്രന്‍ എന്തെങ്കിലും കരുതിയിരുന്നോയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും രാജന്ദ്രനായി ഞാന്‍ എല്ലാം കരുതിവച്ചിരുന്നു എന്നതിന്റെ അടയാളമായി കുറച്ച്‌ നാള്‍ മുമ്പ്‌ വരെ തന്റെ തടിഅലമാരയില്‍ വിരിപ്പാവിനടിയില്‍ ആ ബെഡ്‌ ഷീറ്റുണ്ടായിരുന്നു.

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡിസൈന്‍ ബേബീസ്‌

ഏറെക്കാലം നീണ്ട ചര്‍ച്ചകള്‍ക്കും വാക്‌പയറ്റുകള്‍ക്കും കൗണ്‍സിലിങ്ങിനും ഒക്കെ ശേഷമാണ്‌ അജോയും പ്രിയയും ഒരു കുട്ടിയാകാം എന്ന തീരുമാനത്തിലെത്തിയത്‌. കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തതിനു ശേഷമാണ്‌ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്‌ തന്നെ.പ്രിയ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം ജോലിചെയ്യുന്ന മള്‍ട്ടി നാഷണന്‍ കമ്പനിയില്‍ പ്രസവാവധി ഇല്ലാഞ്ഞതുകൊണ്ട്‌ മാത്രമല്ല പ്രസവവും കുട്ടികളെ വളര്‍ത്തലുംമൊക്കെ കാലഹരണപ്പെട്ട ഒരു ഏര്‍പ്പാടാണെന്ന പ്രിയയുടെ കാഴ്‌ചപാടുകൊണ്ടുകൂടിയാണ്‌.

2011, മേയ് 18, ബുധനാഴ്‌ച

റിയാലിറ്റിഷോ

ചെറുകഥ

ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ചും ഇനിയങ്ങോട്ട്‌ കാണാന്‍ കിട്ടിയേക്കാവുന്നതില്‍ വച്ചും ഏറ്റവും മാതൃകാപരമായ കുടുംബം സാക്ഷാല്‍ ഉണ്ണീശോ വാണ നസ്രത്തിലെ തിരുക്കുടുംബം. അലങ്കാര ദീപങ്ങള്‍ മിഴിതുറന്നു പാല്‍പ്പുഞ്ചിരി പൊഴിച്ചുനിന്ന തിരുക്കുടുംബത്തിന്റെ ഗ്രോട്ടോയ്‌ക്കു മുമ്പില്‍ മുട്ടുകുത്തിനിന്ന്‌ ഇരുകൈകളും ഉയര്‍ത്തി ജോര്‍ഡി പ്രാര്‍ഥിച്ചു, മാതാവേ യൗസേപ്പ്‌ പിതാവേ, ഉണ്ണീശോയേ...കോട്ടയം ജില്ലയിലെ പേരൂര്‍പുരം പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കരുവേലിക്കുന്നില്‍ സോളമന്റെയും മോളിയുടെയും മൂത്തമകന്‍ സോബിയും ഭാര്യയും ഡൈവോഴ്‌സിന്റെ വക്കിലാണെന്നുകേട്ടു..സന്തോഷം.
ഒന്നിച്ചൊരു ജീവിതം ഇനിയില്ലെന്നു ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്ന ഇവരെ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുകയും അവരെ ഒരുമിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന്‌്‌ നടിക്കുകയും ചെയ്‌താല്‍ ആളൊന്നുക്ക്‌ ഒരുകൂട്‌ കണക്കില്‍ മൂന്ന്‌കൂട്‌ മെഴുകുതിരി ഞാന്‍ തിരുനടയില്‍ കത്തിച്ചോളാമേ...പിന്നെ കണ്ണുകള്‍ മുറുകെയടച്ച്‌്‌ മുട്ടിന്‍മേല്‍ അങ്ങനെയങ്ങ്‌്‌ നിന്നു.

2011, മേയ് 6, വെള്ളിയാഴ്‌ച

വിദ്യാതനം സര്‍വ്വതനാല്‍ പ്രതാനം

റിക്കാര്‍ഡ്‌ വിജയവുമായി റിക്കാര്‍ഡ്‌ വേഗത്തില്‍ ഒരു പത്താംതരം പരീക്ഷാഫലം കൂടി. റിക്കാര്‍ഡ്‌ വേഗത്തില്‍ ഫലം വരാന്‍ കാരണമെന്താണെന്ന്‌ വിദ്യാഭ്യാസമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ മറുപടിയിങ്ങനെ. പുതിയ പാഠ്യപദ്ധതിയുടെയും പഠനരീതിയുടെയും ഗുണം. വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വളരെ ആത്മാര്‍ഥമായി ഒരു സത്യം പറഞ്ഞു. മന്ത്രി പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്‌.