പേജുകള്‍‌

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

വേട്ടമൃഗം

എല്ലാത്തിനും സാക്ഷി ഈ കട്ടിലാണ്‌. ഒരിക്കല്‍ ഈ കട്ടിലില്‍വച്ചാണ്‌ ഒരു പുരുഷന്‍ തന്നെ ആദ്യമായി കീഴ്‌പെടുത്തുന്നത്‌. അഗ്നിസാക്ഷിയായി തനിക്ക്‌ താലി ചാര്‍ത്തിയ രാജേന്ദ്രന്‍ തന്നെയായിരുന്നു ആ പുരുക്ഷന്‍. അന്ന്‌ ഈ കട്ടിലില്‍ രാജേന്ദ്രന്‍ നടത്തിയത്‌ എല്ലാ അര്‍ത്ഥത്തിലും ഒരു വേട്ടയാടല്‍ തന്നെയായിരുന്നു. വേട്ടമൃഗംതാനും. എല്ലാത്തിനുമൊടുവില്‍ ഛിന്നഭിന്നമായി ഈ കട്ടിലില്‍ തളര്‍ന്നുകിടക്കുബോള്‍ വെള്ളയില്‍ നീല പുള്ളിയുള്ള ബെഡ്‌ ഷീറ്റില്‍ പടര്‍ന്നിരുന്നത്‌ കണ്ണൂനീര്‍ മാത്രമായിരുന്നില്ല. എനിക്കായി രാജേന്ദ്രന്‍ എന്തെങ്കിലും കരുതിയിരുന്നോയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും രാജന്ദ്രനായി ഞാന്‍ എല്ലാം കരുതിവച്ചിരുന്നു എന്നതിന്റെ അടയാളമായി കുറച്ച്‌ നാള്‍ മുമ്പ്‌ വരെ തന്റെ തടിഅലമാരയില്‍ വിരിപ്പാവിനടിയില്‍ ആ ബെഡ്‌ ഷീറ്റുണ്ടായിരുന്നു.